Monday, 9 February 2015

ആസ്വാദനക്കുറിപ്പ്

ഒരു   ആസ്വാദനക്കുറിപ്പ്

ചെറിയ ഒരു നൊമ്പരപ്പാടോടെയാണു
ഞാനതു വായിച്ചവസാനിപ്പിച്ചത്.

ഷാഹിന ഇ. കെ യുടെ
ക്രിസ്ത്യാനി സാന്താക്ലോസ് എന്ന ചെറുകഥ

രണ്ട്മൂന്ന് വയസ്സുള്ള കുട്ടിയും, അമ്മയും തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ നന്നായി അവതരിപ്പിച്ചു കഥാകാരി.
എൽ.കെ.ജി. യിൽ പഠിക്കുന്ന കുഞ്ഞിന്റെ നാവിൽ നിന്നു വരുന്ന ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി പദപ്രയോഗങ്ങളിൽ അമ്പരുന്നു നിൽക്കുന്ന , അമ്മ തന്റെ കഥകളിൽ നിന്നിറങ്ങിവന്ന പൂക്കളും മഞ്ഞപൂമ്പാറ്റകളും, പക്ഷികളും, മരങ്ങളും, തന്റെ ചുറ്റും വിചിത്ര നൃത്തം ചവിട്ടുന്നിടത്താണു, നിസ്സാഹായായ മാതൃത്വത്തിന്റെ പ്രതീകമായി ആ അമ്മ മാറുന്നിടത്താണു കഥ അവസാനിക്കുന്നത്. മാറ്റപ്പെടുന്ന സാഹചര്യങ്ങളിലേക്കു വ്യസനപൂർവ്വം...

..കിനാവ്..

Tuesday, 20 January 2015

രക്തസാക്ഷി

രക്തസാക്ഷി

മണി  ഒമ്പതായപ്പോഴാണു എഴുന്നേറ്റത്
തികഞ്ഞ ആലസ്യത ആയിരുന്നു
മനസ്സിനും ശരിരത്തിനും
തോർത്തു മൂണ്ട്മെടുത്തു അർധനഗനനായി അടുക്കളയിലൂടെ കുളിമുറിയിലേക്കു നടക്കുന്ന എന്നെ നോക്കി രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള സുമുഖിയും കന്യകയുമായ ഗ്ലാസ് കുപ്പി കണ്ണിറുക്കി കാണിച്ചു. പെണ്ണെല്ലെ പോട്ടെന്നു വച്ച് നടന്നപ്പോൾ ചൂളംവിളിച്ച് കളിയാക്കാൻ നോക്കി. എനിക്കരിശം വന്നു , ഞാൻ ചോദിച്ച്, ഒന്നു താഴെ വീണാൽ നിന്റെ പോടിപോലും കാണില്ല, പിന്നെ കളിക്കാൻ വരുന്നോ...

അവളുവിടാൻ ഭാവമില്ല. ഞാൻ ബോറൊസിലാ, ഇനം വേറയാ, വെറും നാടനല്ല. 
അവസാനം തർക്കം മൂത്തു. ബെറ്റു വച്ചു. എനിക്കു പൊതുവെ തിരക്കു കുറവായതിനാൽ ഞാനവളുടെ കിന്നാരത്തിൽ വീണുപോയി.

ഇന്നലെ ചേംബ്ര പീക്കിൽ നിന്ന് കൊണ്ടുവന്ന പുളിനെല്ലിക്ക കാമാവേശത്തോടെ അവളെ നോക്കി ചിരിച്ചതു ഞാൻ വെറുതെ കണ്ടില്ലാ എന്നു വച്ചു.

താഴെ വീണുപോട്ടിയാൽ ഇവിടെ നിൽക്കുന്ന എന്നെപോലത്തെ  അഞ്ച് സുന്ദരിമാരെയും ഒരു ഡിമാന്റ്മില്ലാതെ എനിക്ക് സ്വന്തമാക്കാം.

പൊട്ടാതിരുന്നാൽ, അവളേയും ഈ പുളിനെല്ലികാമുകനേം ഒരാഴ്ച കോഴിക്കൊട് ബീച്ചിൽ വായനോക്കാൻ വിടണം, ശല്യപ്പെടുത്താതെ. കൂടാതെ ഈ അഞ്ച് സുന്ദരികളെയും.

സമ്മതിച്ചു. നല്ലകാര്യമല്ലെ കുളിച്ചിട്ടാകാം എന്നും കരുതി ഒരു കവിതാ ശകലവും മൂളീ നടന്നു. എന്തോ മുരുകൻ കാട്ടാക്കിടയുടെ, രക്തസാക്ഷി എന്ന കവിതയിലെ ...വരികളാണു ചുണ്ടിലെത്തിയതു.
രക്തസാക്ഷിയിലൂടെ കയറി മാമ്പഴക്കാലത്തിലൂടെ, പ്രണയത്തിലെത്തിയപ്പോഴേക്കും കുളിക്കാനുള്ള ഇളം ചൂടുവെള്ളം കഴിഞ്ഞിരുന്നു...

തിരികെ സ്റ്റെപ് കയറുമ്പോൾ കണ്ടകാഴ്ച ഹൃദയഭേതകമായിരുന്നു.
പ്രിയതമയുണ്ട് താടിക്കു കൈയുംകൊടുത്തു അവസാന ശ്വാസത്തിനു വേണ്ടിക്കരയുന്ന കുപ്പിച്ചില്ലുകളെ നോക്കി ഇരുന്നു കരയുന്നു.
പാവം അതിന്റെ വിധി. പുളിനെല്ലിക്ക സ്വയം  കണ്ണിരൊപ്പുന്നു.
സ്ലാബിൽ നിന്നു താഴേക്കു ചാടിയ ബോറൊസിൽ ഒരടിയോളം വീണ്ടും
മുകളിലേക്കു പൊങ്ങി, കഴിയാതെ താഴെവീണു ചില്ലുകളായി തകരുകയായിരുന്നുത്രെ....

ചെറിയൊരു കുറ്റബോധം മനസ്സിൽ
കുരുവികളുടെ ചിറകടിയായ് പതിയെ പൊങ്ങിയോ.
കാട്ടാക്കിടയുടെ വരികളാണു മനസിൽ ."...അവനവനുവേണ്ടിയല്ലാതെ അപരുന്നു   ചുടു  രക്തമുറ്റി കുലം
വിട്ട് പോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിലൂടെ ......."

ഒരുപക്ഷെ ഞാൻ ബെറ്റ് വച്ചില്ലായിരുന്നു എങ്കിൽ..അവളു....

പിന്നെ ഞാനെന്തു ചെയ്തു എന്നു എനിക്കു തന്നെ മനസ്സിലായില്ല....
എല്ലാം വിധിയുടെ വിളയാട്ടം...പാവം....

കിനാവ്

കുപ്പി.

കുപ്പി.

ബസ്റ്റാന്റിലെ കുപ്പിയിൽ ഇന്നു പോളിയൊ തുള്ളി മരുന്നു
പിഞ്ചുകുഞ്ഞിനമൃതായി
നാളത്തെ കൈക്കരുത്തിനായ്

വളവിനിപ്പുറം കുപ്പിക്കായ് കോമാളികൾ തൻ വൻ നിര
രാസതീർഥം കുടിക്കുവാൻ
ബോധം മറിഞ്ഞീടുവാൻ

രാവിലെ വീട്ട്കോലായിൽ
തൂവെള്ളയാർന്ന കുപ്പികൾ
ചായക്കുകൂട്ടായി
കുട്ടികൾക്കു ജീവനായ്

അകലെ വയലിന്റെ വരമ്പിൽ
ചുവന്ന ത്രികോണമുള്ള കുപ്പികൾ
കാൻസറിൻ വിളനിലം
ഭരണകൂടവും, കുത്തകകളും
ജയിക്കുമിവിടം

അവിടെ  ചുവട്ടിലായ് ഒഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പികൾ
തൂങ്ങിയാടുന്നു പുളിമരക്കൊമ്പിലായ്
കയറുകൾ
ഋണം കയറിയ ഇഞ്ചിയുടെ, വാഴയുടെ
കാവൽക്കാരൻ

കിനാവ്

Thursday, 15 January 2015

അവമിലീഗ്

കെ.രേഖയുടെ അവാമിലീഗ്- വായന

ചെറുകഥ.
ഇടത്തരം കുടുംബത്തിൽ ജനിച്ചു
കല്യാണത്തിനു ശേഷം ഒരു തനി
അങ്ങാടികൊച്ചമ്മയായി ജീവിതം നയിക്കുന്ന നായികയുടെ ജീവിതത്തി.  ലേക്കു  നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണു അശോകൻ കടന്നു വരുന്നതു. അവൾക്ക് ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാനാവാത്ത ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടിയ ബാല്യകാല സഖാവിനെ അവൾക്കൊരിക്കലും  അംഗീകരിച്ചുകൊടുക്കാനാവുമായിരുന്നില്ല. ആ അഗ്നിജ്വലിക്കുന്ന കണ്ണിലെ ചില ആജ്ഞാനങ്ങൾക്ക് അവൾ അറിയാതെ കിഴ്പ്പെട്ടു. അവന്റെ കൈവശമുള്ള ചില പടങ്ങളെ കുറിച്ചുള്ള വെളുപ്പെടുത്തൽകൾ ഭർത്താവുമൊന്നിച്ച് ഉന്നത ജീവിതം നയിക്കുന്ന അവളെ അലോസരപ്പെടുത്തി. പിന്നെയങ്ങോട്ട് സമരമുഖത്തായിരുന്നു അവരൊരുമിച്ച്. പ്രകൃതി ചൂഷണത്തിനും, കീടനാശിനി ഉപയോഗത്തിനു മെതിരെ. എപ്പോഴോ അവൾ ഈ വക സമരത്തിന്റെ സാമൂഹിക മൂല്യവും അതു നൽകുന്ന ഔന്ന്യത്തിവും ആസ്വദിച്ചു എങ്കിലും
ഒന്നും പൂർണ്ണമനസ്സോടെ ആയിരുന്നില്ല.   
അങ്ങിനെ ഒരു സുപ്രഭാതത്തിൽ ആത്മഹത്യ ചെയ്ത നായകന്റെ, ഡയറിയിൽ നിന്ന് കിട്ടിയ രണ്ട് ചിത്രങ്ങൾ, അവൾ എന്നും വരയ്ക്കാനാഗ്രഹിച്ചു, ബാക്കിവച്ച ആ രണ്ടു ചിത്രം അതവളെ സ്വാദീനിച്ചു.
അവടന്നങ്ങോട്ട് , അവൾ സമരജ്വാലയായ് ആളിപ്പടർന്നു. അശോകൻ അവസാനിപ്പിച്ചിടത്തു വച്ച് തുടങ്ങി.....

Tuesday, 13 January 2015

ബാക്കിപത്രം

ബാക്കിപത്രം

ഇപ്പോ സമയമെത്രയായീന്നാ
നേരം ഒന്നു വെളുക്കണമെന്നുപോലും
ആഗ്രഹിച്ച മട്ടില്ല, അഞ്ച് മണിക്കു പത്തുഇനിട്ട് ഇനുയും ബാക്കി കിടക്കുവാ...
എന്തിനു എഴുന്നേറ്റു എന്നല്ലേ ചോദ്യം, ഞാൻ പ്രതീക്ഷിച്ചതു തന്നെ,
എങ്ങിനെ എഴുന്നേൽക്കാതിരിക്കും
കാലത്തു മുറുക്കാൻ ചെല്ലവും ചുണ്ണാമ്പുമായി ഇറങ്ങിയിരിക്കുകയാണു. നീണ്ട കാർകൂന്തലിൻ കെട്ടഴിച്ച് മുക്കിൽ കുത്തിയാൽ ആരും എഴുന്നേൽക്കും
എതു തണുപ്പത്തും.
ഇന്നലെ വെനീസിലെ വ്യാപാരം കഴിഞ്ഞു വന്നു അങ്ങിനെ മറിഞ്ഞതാണു ഒമ്പതരക്കെ ഉറങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു നേരിയ തലവേദനയും.
ഇപ്പൊ വയനാട്ടിനെയും വെല്ലുന്ന തണുപ്പാ ഇവിടെ മൂടിപ്പുതച്ച് കിടന്നുറങാൻ നല്ല സുഖാ. അതിനിടയിലാ കരിമ്പനയിൽ നിന്നു ഇറങ്ങിവന്നു ഈ ശല്യപ്പെടുത്തൽ. എന്തു ചെയ്യാം നോക്കിയാ കാണുന്ന ദൂരത്താ കരിമ്പനക്കൂട്ടം.

വെരുതെ സെൻസറീൽ ഒന്നു നോക്കിയതാ അപോഴാ കാഠിന്യം മനസ്സിലായതു. 15.5 ഡിഗ്രി സെൽഷ്യസ്
നല്ല ഒന്നാന്തരം കുളിരു പെയ്യുന്നു.
വഴിവിളക്കിന്റെ വെളിച്ചത്തിൽ  മഞ്ഞുകാരണം   ഒന്നും കാണാനാകുന്നില്ല എങ്ങിലും.    .ഇളകിയാടുന്ന വെള്ള സാരിത്തലപ്പുകൾ സുപരിചിതമായതോണ്ടാകും വ്യക്തമായി ക്കാണം. അട്ടഹസിക്കുന്ന ചിരിയൊന്നുമില്ല അവൾക്കിപ്പോൾ, വശ്യതയാണു ചുണ്ടിലും കൺകോണിലും. ആരെയും വശീകരിച്ച് തന്നിലേക്കു വലിച്ചെടുപ്പിക്കുന്ന മാസ്മരിക വശ്യത. അറിയാതെങ്ങാൻ നോക്കിപ്പോയാൽ പെട്ടതു തന്നെ
കണ്ണു തിരിച്ച് പറിച്ചെടുക്കാൻ കൂടിയാകില്ല. അപ്പോഴെക്കും ആ കാന്തിക വലയത്തിൽ പെട്ടിട്ടുണ്ടാകും.
അരണ്ട വെളിച്ചത്തിൽ ഇളകിയാടുന്ന ആ സാരിത്തുമ്പും മുറുക്കി ചുവപ്പിച്ച ചുടുചോരയുടെ ചുവപ്പുള്ള ആ  രുധിരങ്ങളും ആരെയും പിടിച്ചിരുത്തും. ഏതു മനുഷ്യ ജന്മങ്ങളെയും.
അകലെ ഓടിമറയുന്ന തീവണ്ടിയുടെ കിതപ്പിന്റെ ധ്വനികൾക്കൊപ്പം, ഒരു പ്രണയാർദ്ര വരികളുടെ ഈണങ്ങളും സാരിയുടെ താളത്തിനൊപ്പം വായുവിൽ അലിഞ്ഞ് ചേർന്ന് ഹൃദയത്തിനുള്ളിലേക്കു ചേക്കേറുന്നുവോ...
......പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ......എന്ന വരികളാണോ അവളിൽ നിന്നുയരുന്നതു എന്നു....ആ അതെ അതു തന്നെയാകാം ...

നിലം തൊട്ട് തൊട്ടില്ല എന്നമട്ടിലാ അംഗലാവണ്യമാർന്നമേനിയുമായി
അവളുടെ ഉലാത്തൽ
ഇപ്പൊ വായുവിലുള്ള ഈരടികൾ കുറച്ചുകൂടിവ്യക്ത്മായികേൽക്കാം
അവളതു പാടുകയല്ല
ആസ്വദിക്കുകയാണു.
രാത്രി ഇപ്പോഴും വേർപിരിയാൻ മടിച്ച്പ്രണയബദ്ധരായി തുടരുകയാണു

ദൂരനിന്നൊരു വണ്ടിയുടെ ആരവം അടുത്തു വരുന്നതുപോൽ
അവൾ തെന്നിമാറാൻ ഒരുങ്ങുകയാണോ...നശിക്കാൻ ഈ വണ്ടികൾ വരാൻ കണ്ടനേരം....

അവൾ വിടവാങ്ങുകയാണൊ
ഞാൻ വീണ്ടും മയക്കത്തിലേക്കും...

മുരുകൻ കാട്ടാക്കിടയുടെ ഉണർത്തുപാട്ടാണു എന്റെ മനസ്സിൽ...

....ഇനിയും നിന്റെ ചരിത്രം ചൊല്ലി 
  മയങ്ങിയുണർന്നൊരുഷസ് വിളിപ്പൂ ഉണരുക മഞ്ചാടിക്കുന്നവിടിൽ
ഉള്ളതു യന്ത്രപ്പുകിൽ മാത്രം.......

കിനാവ്

Saturday, 10 January 2015

അക്ഷരക്കൂട്ട്

അക്ഷരക്കൂട്ട്.

വെന്തുരുകും ചുണ്ണാമ്പിനൊപ്പം
നേർത്ത ചിലങ്കകളുടെ ചിലമ്പോലിയും
ചന്ദനത്തിന്റെ ത്രസിപ്പിക്കുന്ന സുഗന്ധവും, മൂറുക്കിച്ചുവന്ന ചുണ്ട്കളുമായി അവൾ വരും എന്നനിക്കുറപ്പായിരുന്നു
വരാതിരിക്കാനാവില്ലായിരുന്നു

എന്നാൽ
എട്ട് നാഴിക മുൻപേ അവളെത്തി
അക്ഷരങ്ങളുടെ കൂട്ട്കാരി
തൂലികയിൽ അഗ്നിയെ ആവാഹിച്ച
അഗ്നിപുത്രി
വഴിതെറ്റിയതില്ലിവൾക്കു
വഴികളിൽ കൈവിളക്കാകാൻ തന്നെ

നല്ല പാകം
പക്വമാർന്ന രചന
ചുട്ട് ചാമ്പലാക്കാൻ വെമ്പുന്ന
തീ നാമ്പുകൾ

നവാദിത്യനിൽ പ്രതീക്ഷയർപ്പിച്ച
നവീകരണ ചിന്തയും

പ്രതിക്ഷകൈവിടാത്ത പുലരികളും

പ്രതിഷേധത്തിന്റെ ചാട്ടുളികളുമാണു
വരികളിൽ

കാർമേഘങ്ങളെയും, നദികളെയും
പ്രണയിക്കുന്നവൾ

സ്വപ്നത്തേരിലേറി മാരിവില്ലിലും
എഴാം സ്വർഗ്ഗത്തിലും
ഊളിയിട്ട് പറക്കുന്നവൾ

ഇനി ഞാനും കൂട്ടായി
അക്ഷരക്കൂട്ടിൽ ഒരെ തൂവൽ പക്ഷികൾ
ഒരെ കനവിൽ ഒരുമിച്ച്.

കിനാവ്

കല

ഉറച്ച കാൽ വെയ്പ്പുകൾ
എന്നും നല്ലതാ, നല്ലതിനാ

ഒരു കലാകാരന്റെ മനസ്സ് എപ്പോഴും
അസ്വസ്ഥവും
ചുറ്റുപാടുകളോട് സംവദിക്കുന്നതും
കലഹിക്കുന്നതും  ആയിരിക്കും

കലഹങ്ങളില്ലാത്ത മനസ്സ്
ആൾപ്പാർപ്പില്ലാത്ത വീട് പോലെയാണു

കൈകെട്ടി നിൽക്കാൻ കഴിയും
ആർക്കും
ഇടപെടലുകളാണു വേണ്ടതു

കിനാവ്