Wednesday, 31 December 2014

യാത്ര. ഈവർഷത്തെ അവസാനത്ത

യാത്ര, വിടപറയൽ യാത്ര.,

ഇന്നു പതിവുകളെല്ലാം തെറ്റി.
കാണാന്നു പറഞ്ഞിരുന്നു, പക്ഷെ എഴുന്നേൽക്കുമ്പോൾ മണി ഒമ്പതായി.
അവൾ പോകട്ടെ, തിരികെ വരുമ്പോൾ കാണാം, നാളെ....

മനസ്സു ആകെ അസ്വസ്ഥമായിരുന്നു.
സഹപ്രവർത്തകന്റെ രാജി,  ഒന്ന് തിരിഞ്ഞുപോലും നോക്കാത്ത സഘടന,
അപ്പോൾ കാണുന്നവനെ അപ്പൻ എന്നു വിളിക്കുന്ന ........
രണ്ടുമണി വണ്ടിയും കിട്ടിയില്ല....

ഇതു കുന്ദംകുളം ഗുരുവായൂർ വണ്ടിയാ
ഞാനും     ഡ്രൈവറും  ഒരുമിച്ചാ   ഓടിക്കുന്നതു... മുൻസീറ്റിൽ....

ബിവറെജസിലെ ക്യൂ കാരണം റോഡ് പലയിടത്തും ബ്ലോക്കാ.,കുടിയന്മാർ..തീരാശാ.....

ചുരത്തിലെത്തി, റോട്ടിൽ്   മുഴുവൻ
വണ്ടികളാ, ന്യൂ ഇയർ ആഘോഷങ്ങളുടെ തുടക്കം.

ചെത്ത് ബൈക്കന്മാർ സൂക്ഷിച്ചാൽ വീട്ടിൽ അമ്മയുടെ   കണ്ണ്നീരിനു നന്ന്...

ടൂർ വിവരണങ്ങൾ കുറച്ചു തീർക്കാനുണ്ട്...

നെയ്യപ്പവും ചായയും, ഡ്രൈവറും കണ്ടക്ടറും പിന്നെ ഞാനും,  ചേച്ചീടെ ഇന്നത്തെ ചായ കലക്കി..

തിരികെ സീറ്റിലിരുന്നു  അറിയാതെ മുന്നോട്ട്  നോക്കിപ്പോയി....

ഗിരിജയിലെ പഴയ ഷക്കീല പടങ്ങളെ വെല്ലും. ബസു കാത്തു  നിൽക്കാ ഭാര്യേം ഭർത്താവും, പുതുമോടിയാ,
എന്നാലും ആ കഴുത്തു ഒന്നു കേറ്റി വെട്ടായിരുന്നു. ..എങ്ങിനെ നോക്കാതിരിക്കും..പാവം
ഞാൻ

ഡ്രൈവർ ഉഷാറിലാ, നെയ്യപ്പത്തിന്റെ
ആലസ്യമില്ല....
അതോ കാഴ്ചകളുടെ ...

പെരിന്തൽമണ്ണ,
അടുത്ത ബസ്സിനു കാത്തിരിപ്പാ
കൂട്ടിനിവളുള്ളതിനാൽ സമയം
പൊയതറിഞ്ഞില്ല....

അതികം തിരക്കില്ലാതെബസ് വന്നു....

മൂന്നുരൂപ ബാക്കി തരാനുള്ളതിനു
നാലു തന്നിട്ട്, ഒരു രൂപ ഉണ്ടാകുമോന്നു
കെ.എസ്.ആർ.ടി.സി. കണ്ടക്ടർ....

ഞാനൊന്നു പതിയെ നുള്ളിനോക്കി
ഇല്ല സ്വപ്നമല്ലതന്നെ
അയാളുടെ മുഖത്തേക്കു നോക്കി
ശരിയാ സത്യം തന്നെ.

നല്ല കാഴ്ചകൾ, നല്ല അനുഭവം വിടവാങ്ങുകയായ്
ഒരു വർഷം കൂടി...

തിരിഞ്ഞുനോക്കുമ്പോൾ
നഷ്ടപ്പെടലിന്റെ വിങ്ങലുകൾ,  2014

..ഒന്നുറങ്ങാം

....സിന്ദഗീ ബർ നഹീ ബൂലേഗി
വ ബർസാത് കി രാത്ത്
ഏക് അഞ്ജാനു  മുസ്സാഫിർ കി മുലാകാത് കി രാതു....

മുഹമ്മദു റാഫിയുടെ സ്വരം....

അതും ഒരു ഡിസംബറിലെ രാവായിരുന്നു....

മഞ്ഞുള്ള നനുനനുത്ത വിടവാങ്ങൽ മാസം, പതിയെ കൈവീശിത്തുടങ്ങി

ഇനി മണിക്കൂറുകൾ മാത്രം...

വെറുതെ കിനാവിനെ കൂട്ട്പിടിച്ചു
ആരുമില്ല അലോസരപ്പെടുത്താൻ
അവളൊഴികെ

വിടപറയൽ രാവായതിനാലാവാം
അവളിന്നു പതിവിലും സുന്ദരി ആയിരുന്നു, പാലപ്പൂക്കളുടെതാണോ
അല്ല ഇലഞ്ഞിപ്പൂവിന്റെ ത്രസിപ്പിക്കുന്ന
ഗന്ധമാണു.....
തലയിൽ ചൂടിയിട്ടുമുണ്ട്...
രൗദ്രതയ്ക്കൽപ്പം കുറവുണ്ട്
മിഴിക്കോണീൽ
വശ്യതയാണു മുറ്റു നിൽക്കുന്നതു
ഏഴഴകിൻ വശ്യത...
ഒരുപക്ഷെ വശികരിച്ചകത്താക്കാനാകും
2014 ൻ കുടിലതകളെ.....

ചെറിയ വിശപ്പുണ്ട്
ഒരു നെയ് റോസ്റ്റും രണ്ട് ചപ്പാത്തിയും

ഇനി ഈ വർഷം ഇതു രണ്ടുമില്ല
പാവം ഞാൻ....

ഇനി 25 കിലോമീറ്റർ
ബസ് പോണ്ടിച്ചേരിക്കുള്ളതാ
ഇടയ്ക്ക് സ്റ്റോപ്പുണ്ടോ എന്നു ചോദിച്ചു തന്നെ കയറി......
ചാർജ്ജ് ഡബിളാ എന്നാലും
വേണ്ടീലാാാ...

ഇലഞ്ഞിപ്പൂസുഗന്ധത്തിൽ
മയങ്ങിയതോണ്ടാകും
ഇറങ്ങാനുള്ള സ്ഥലത്തു തന്നെ നിർത്തി തന്നു...

നന്ദിയും, പുതുവത്സരവും ആശംസിക്കാൻ മറന്നില്ല....

തുടികൊട്ടും പാട്ടും തുടങ്ങിക്കഴിഞ്ഞു
പുതുവർഷത്തെ വരവേൽക്കാൻ
...കൊഴുക്കട്ടെ...

പുതുവത്സരാശംസകൾ
ഇനി ഈ വർഷം യാത്രയില്ല...

കിനാവ്

Tuesday, 30 December 2014

ശുഭരാത്രി

ഉല്ലാസയാത്ര
ദ ഇപ്പോൾ കഴിഞ്ഞെ ഉള്ളൂ
കാര്യങ്ങൾ പറയാൻ ഒരുപാടുണ്ട്
ഒന്നുറങ്ങണല്ലോ
ശുഭരാത്രി

Monday, 29 December 2014

ബേക്കൽ ഒരു വിനോദയാത്ര


ബേക്കൽ ഒരു വിനോദയാത്ര

ച്ഛിന്നച്ഛിന്നആസൈ
ശിരഗഡിക്കുമാസൈ
മുത്തു മുത്തു  ആസൈ
മുടിന്തവിത്ത അസൈ,
വെണ്ണിലവു തൊട്ടു
മുത്തമിട ആസൈ

റോജയിലെ  മിന്മിനി പാടിയ ഈ വരികൾ ഒന്നുമൂളാത്ത മലയാളികൾ    ഇല്ലതന്നെ
ഈ പാട്ടിലൂടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായത്. സാമുറായി, റിഥം, തുടങ്ങിയ തമിഴ് സിനിമകളിലും സന്തോഷ് ശിവന്റെ ഷാരുഖ് ഖാൻ ചിത്രമായ അശോകയിലും നമ്മൾ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്...

ഇപ്പോൾ മനസ്സിൽ......

ഉയിരെ ഉയിരെ വന്നു എന്നോട് കളന്തിവിട്
ഉയിരെ ഉയിരെ എന്നൈ ഉന്നോട് കളന്തിവിടു........
നെഞ്ചോട് കലൈന്തിവിട്...

1995 ൽ ബോംബ എന്ന സിനിമയിൽ ഹരിഹരനും കെ എസ് ചിത്രയും ചേർന്നു പാടിയ മനോഹര ഗാനം...

92 ലെ, മനുഷ്യ ജീവിതങ്ങളെ പച്ചക്കു കത്തിച്ച വർഗ്ഗീയ കലാപത്തിന്റ്     പശ്ചാത്തലത്തിൽ നിർമ്മിച്ച.    മനോഹര പ്രണയകാവ്യമാണു  ബോംബെ....

ബേക്കൽ കോട്ടയുടെ മുകളിൽ നിന്ന്
ചിത്രീ കരിച്ച ആ പാട്ടിൽ മനീഷാകൊയ് രാളയുടെ പ്രകടനം ഒരു കലാകരനും മറക്കില്ല......

ഇവിടെയെത്തിയതറിഞ്ഞില്ല
മനസ്സിൽ മുഴുവൻ ഉയിരെ, ഉയിരെ,...

ഈ കോട്ടയുടെ മൂകളിൽ കയറിനിന്നു ശത്രുസൈന്യത്തിന്റ് നീക്കങ്ങൾ വീക്ഷിക്കാൻ രസമാണു...ഇപ്പോൾ!

ഓരുകാലത്ത്
കലാപങ്ങളുടെ കേളീനിലമായിരുന്ന (ഇന്നോ?)   കണ്ണൂരിന്റ്  ഹൃദയത്തിലുള്ള
മാട്ടൂൽ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുമാണു ഇന്നത്തെ യാത്ര ആരംഭിച്ചതു.

വളപട്ടണം പുഴയുടെ ഓരം ചേർന്നു കുളിർമ്മയുള്ള ഇളം കാറ്റിൻ തഴുകലേറ്റ്
ഞങ്ങൾ പതിയെ ചരിത്ര മുറങ്ങുന്ന ബേക്കലിന്റ വിരിമാറിലേക്കു യാത്രയായി. 

വിപ്ലവ പ്രസ്താനങ്ങളുടെ ഈറ്റില്ലമായിരുന്ന , കേരളത്തിന്റെ സംസ്കാരത്തിലും, ചരിത്രത്തിലും മികവുറ്റ സംഭാവനകൾ നൽകിയ
കരിവെള്ളൂർ, ചെറുവത്തുർ എന്നീ ഗ്രാമങ്ങൾ താണ്ടി ഞങ്ങൾ 11 ഓടെ ബേക്കലിലെത്തി.
എല്ലാം ഇവീടെ സുലഭമാണെങ്കിലും ഒരു വെടിക്കുള്ള ജലപാനീയങ്ങൾ ഞങ്ങൾ കരുതിയിരുന്നു.

വെറും അഞ്ച് രൂപയെ വാങ്ങുന്നുള്ളൂ പ്രവേശനത്തിനു. മോടIപിടിപ്പിക്കൽ തകൃതിയായി നടക്കുന്നുണ്ടു...

അർക്കരശ്മികൾ മൂർദ്ദാവിൽ കത്തിയെരിഞ്ഞപ്പോൾ
ഞങ്ങൾ പതിയെ ബീച്ചിലേക്കിറങ്ങി.
മനോഹരതീരം.
പ്രണയാർദ്ര മനസ്സിന്റെ
സാഫല്യ ചിത്രമാണു തിരയുടെ ചിരിയിൽ ഒളിച്ചിരുന്നതു... .

വിരഹത്തിന്റെ നൊമ്പരപ്പാടുകൾ കാണാനില്ല..

സുരക്ഷിത ബീച്ചായതിനാൽ, ഒന്നു നനഞ്ഞു കയറാൻ ഞങ്ങളും തീരുമാനിച്ചു...കടലമ്മയുടെ സ്നേഹസ്പർശം ഞങ്ങളെ, ഉല്ലാസത്തിലാക്കി.
കത്തിജ്വലിക്കുന്ന ആദിത്യ കിരണങ്ങൾ പരാചയപ്പെട്ടു പിൻ വാങ്ങി..

മണിമൂന്നായെങ്കിലും നല്ല ഉഗ്രൻ ശാപ്പാട് കിട്ടി താഴെ കാഞ്ഞങ്ങാട്.
നല്ല ചൂടുള്ള ഇലയട, നാസാരന്ത്രങ്ങൾ സമ്മതിച്ചില്ല. പാർസൾ വാങ്ങീ....

ചില നല്ല കാര്യങ്ങൾ അങ്ങിനെയാ
കാത്തിരുന്നാൽ കൈവിട്ടുപോകും
പോയാൽ പോയതാ...പിന്നെ
പറഞ്ഞിട്ടെന്താ കാര്യം....

കിനാവ്..

യാത്ര8 ഉന്മാദയാത്ര

യാത്ര 8. ഉന്മാദയാത്ര

ഇടയ്ക്കിടെ ഓരോന്നു നരച്ചു തുടങ്ങിയതുണ്ട്, പെയിന്റ് അടിക്കാർന്നു,
ഓ അവളുടെ കാര്യല്ലോട്ടൊ
എന്റെ കാര്യം തന്നെ.

ഇന്നു സർക്കാർ വണ്ടീലാ യത്രാ
സർക്കരുദ്യോഗം ആയതോണ്ടല്ല
എക്സ്പ്രസ് എയർ ബസാ
ആർക്കും കേറാല്ലോ
കായ് കോടുത്താപ്പോരെ
ഊശാം താടിയെല്ലാം വച്ച് സുമുഖനാ യ
ചെറുപ്പക്കaരൻ കണ്ടക്ടർ....

ബസ്റ്റാന്റിലെത്തിയപ്പോൽ
ബസു അനങ്ങി തുടങ്ങിയിരുന്നു
പക്ഷെ ഇന്നെന്റെ ദിവസാ
ഏറ്റവും പുറകിലത്തെ സീറ്റിൽ
നടുക്കൊരു ഗ്യാപ് കിട്ടി..

ഒന്നിരുന്നിട്ട് മൊബൈൽ എടുക്കാന്നു കരുതീപ്പഴേക്ക്, തൊട്ടടുത്തിരിക്കുന്ന
പയ്യൻ സ്മാർട്ടാകാൻ തുടങ്ങി

രണ്ടെണ്ണം ഉണ്ടു കൈയിൽ
ഒന്നു സാധ, ഒന്നു സ്മാർട്ട്

എന്തെ വണ്ടി അനങ്ങുന്നില്ലല്ലൊ
നിർത്തീതാ,വിട്ടു
കുഴൽമന്ദം
....കുറ്റം പറയരുതല്ലൊ
റോഡ് മോശാണേലും,,വണ്ടി സൂപ്പറാ
അതൊണ്ട് റ്റൈപ്പിങ് നടക്കുന്നു

പയ്യൻ ഒതൊങ്ങീട്ടോ
ഹെഡ് സെറ്റെടുത്ത്
കർണ്ണ പടത്തിൽ തിരുകി
മയക്കത്തിലേക്കു വീണു
ബാറ്ററി കുറവാകും
അല്ലെൽ പിന്നെ വാട്ട്സപ്പും
ഫേസ്ബുക്കും ഇല്ലാതെ ഈ പ്രായത്തിൽ....

എന്തേലും ആകട്ടെ
അവർ എത്തിക്കാ ണുമോ
ഞാനായിരിക്കുമോ ആദ്യം...

അവളെം കൂട്ടിയാലൊ...
ഒരു നേരം പോക്കിനു
പക്ഷെ ഒരു കുഴപ്പം ഉണ്ട്
കാർക്കൂന്തൽ കെട്ടിവയ്ക്കാൻ
പറഞ്ഞാൽ കേൾക്കൂലാ
വെള്ള സാരിയെ ഉടുക്കൂ
പിന്നെ ചിലപ്പോൾ......

എന്തായാലും കൂട്ടാം. ഒന്നൂല്ലേൽ
അവളല്ലെ എനിക്കി ബസ് പിടിച്ചു തന്നതു...നിങ്ങളെന്തു പറയുന്നു.

എന്തായാലും കൂട്ടാം. പ്രോഗ്രാം കഴിയുമ്പോൽ, നേരം ഇരുട്ടും, ഇരുട്ടിയാൽ അവളും
ഉന്മാദിനിയാകും. പിന്നെ തൂലികയിൽ ആവാഹിക്കാം. അതൊരു സുഖാ
ഏകാന്ത്തയിൽ നല്ല ഇമ്പമുള്ള ജഗജിത്സിങ് വരികൾ പോലെ.....
വൊ....നശാ......

ഇടതു വശത്തുള്ള പയ്യന് , എന്റെ
ഉന്മാദം പിടിക്കിട്ടി എന്നു തോന്നുന്നു
ഇടയ്ക്കിടെ   നോക്കുന്നുണ്ട്....

....

വസന്തോദയങ്ങളും,
മഴക്കാലവും, കടന്നുപോയ്

പെയ്തൊഴിഞ്ഞു
മഞ്ഞും കുളിരുമായി

എത്രമാത്രം മുടിയായിരുന്നു
എല്ലാം പോയി, ഇപ്പോ ആകെ പത്തെണ്ണം, അതിൽ
രണ്ടെണ്ണം കളറും മാറി

എല്ലാരും പെയ്ന്റടിച്ച് കുട്ടപ്പന്മാരായി വരും, ഓ ഇതു മതീന്നെ
ഉള്ളതു പോലിരിക്കട്ടെ
എന്തു നോക്കാനാ.....
.......
ഒന്നുറങ്ങിപ്പൊയി.....

നല്ലവെയിലുണ്ട്, ചില്ലിനുള്ളിലൂടെ
അരിച്ചെത്തുന്നുണ്ട് ചൂടുപിടുപ്പിക്കാൻ

പുറത്തു കൊള്ളാം
വയലേലകളും, ഫ്ലക്സ് ബോഡുകളും
പിന്നെ അജിത്തിന്റെ കിളിപോയ
ടവറുകളും
അവിടവിടെ പാലത്തിനുള്ള കോൺക്രീറ്റുകൾ ഉയരുന്നുണ്ട്

ഒന്നുമായില്ല മംഗലം പാലം
എത്തിയതെ ഉള്ളൂ
ഡ്രൈവർ കൊള്ളാം , ഉശിരുണ്ട്,
തിരുവനന്തപൂരത്തു എത്തിക്കണം ശകടം.

ഇപ്പഴാ ഓർത്തെ
അവൾ എന്തു വിചാരിക്കും രെയിൽ വെ സ്റ്റേഷനിൽ കാണാതിരുന്നാൽ
പരിപാടിയെകുറിച്ച് പറഞ്ഞിരുന്നു
പക്ഷെ ഇന്നാണെന്നു പറഞ്ഞില്ലാല്ലൊ ഞാൻ..

സാരല്യ പൊയ്ക്കോളും
വീട്ടിലേക്കല്ലെ

തുടരും

കിനാവ്

യാത്ര- വിനോദ യാത്ര

യാത്ര- വിനോദ യാത്ര

ഞങ്ങളിപ്പോൾ കാപ്പാട് ബീച്ചിലാണു.
സ്കൂൾ അവധിക്കാലമല്ലെ
രാവിലെ പെട്ടിയും കിടക്കയുമായിറങ്ങിയതാ
വെറുതെ ഒന്നു കാറ്റുകൊള്ളാൻ

ഓരു   അധിനിവേഷത്തിന്റെ കഥ.
516 വർഷങ്ങൾക്കുമുൻപു മഴ കാത്തിരുന്ന   ഒരു മെയ്മാസപ്പുലരിയിലാണു വസ്കോ ഡി ഗാമ ഈ കടപ്പുറത്തു
വന്നിറങ്ങിയതു.
പോർച്ചുഗീസ് കച്ചവടക്കണ്ണുമായി വന്ന അദ്ദേഹം    കുരുമുളകിന്റെയും
കറുകപ്പട്ടയുടെയും ശേഖരം കണ്ട്
മദോന്മത്ത്നായി

ചൂഷണത്തിലൂടെയും, വെട്ടിപ്പിടുത്തത്തിലൂടെയും കഴിവു തെളീയ്ച്ച അദ്ദേഹം പിന്നിട് അതായതു 1524 ൽ ഇന്ത്യയുടെ വൈസ്രൊയിയായ്
അവരോധിക്കപ്പെട്ടു...

....നിങ്ങൾ ഒളിക്കാമറയുടെ നിരീക്ഷണത്തിലാണു.....

ബീച്ചിലേക്കു കയറിവർമ്പോൾ എതിരേൽക്കുന്നതിതാണു...

ഒന്നു ഞെട്ടി, ഇത് എന്തിനാപ്പാ
ഈ ഒളിക്കാമറ....ന്നാപിന്നെ ..നേരെ അങ്ങോട്ട് വയ്ച്ചൂടെ....

പിന്നെയാണു പിടികിട്ടിയതു....
വെറും പേപ്പർക്യാമറയാണേന്നു
പിള്ളേരെ പേടിപ്പിക്കാൻ...
സദുദ്ദേശമാണു....പോട്ടെ.....

അല്ലേലും ഞാനിക്കുറി കൂടുമ്പസമേതാ..  ...

നല്ലകുളിരുള്ളകാറ്റ്, പ്രണയാർദ്രമായ് വീണ്ടും വീണ്ടും
തീര തീരത്തോടടുക്കുന്നു...

ഇവിടെ തിരകൾക്കും,, മണൽത്തരിക്കും ഒരുപാടുണ്ട്
പറയാൻ

അന്നത്തിനു  തിരമാലയോടു മല്ലിട്ട്
കടലമ്മയുടെ കനിവുതേടുന്ന മുക്കുവന്റെ കഥമാത്രമല്ല
അധിനിവേഷ സംസ്ക്കാരത്തിന്റെതു
കൂടിയുണ്ട്.....

കൊതിയൂറും കല്ലുമ്മക്കാ ഉണ്ട്..കൂടുന്നോ....ഉഗ്രനാാാ

ഗാമയിൽ തുടങ്ങിയ പരകായപ്രവേശത്തിന്റെ നീക്കിയിരിപ്
മലയാളെത്തെയും
നൂറ്റാണ്ടുകൾക്കിപ്പുറം
ഏഷ്യൻ ഉപഭൂഗണ്ഡത്തെയും ഇന്നും കാർന്നു തിന്നുകയാണു.....
നമുക്കോരു മോചനമുണ്ടോ
അതോ ഒരു തിരിച്ച്പോക്കാണോ
അഭികാമ്യം.....

ആപ്പൊശരി, ഞങ്ങൾ അടുത്ത സ്വീകരണ സ്ഥലത്തേക്കു നീങ്ങുന്നു

കിനാവ്........

Sunday, 28 December 2014

ആത്മാവ്

ആത്മാവ്

യേശു അപ്പമെടുത്ത്, ആശിർവദിച്ച്, മുറിച്ച്,  അവർക്ക് നൽകികൊണ്ട്
അരുളിചെയ്തു,: ഇതു സ്വീകരിക്കുവീൻ
ഇതു എന്റെ ശരീരമാണു
ലൂക്ക 22:15:20

കുടിയേറി തങ്കച്ചൻ തൻ കുടുംബം
സ്വാതന്ത്ര്യപ്രാപ്തിക്കും മുൻപേ
വയനാടൻ കാട്ടിൽ
മല്ലിട്ട് മണ്ണിനോടും വിണ്ണിനോടും...

പരീക്ഷണങ്ങൾ..നടുവോടിച്ചു കാലം

കടൽ താണ്ടി
മണലാരിണ്യത്തിലും..
പടവെട്ടി നിലനിൽപ്പിനായി...
കെട്ടിപ്പൊക്കി കുടിലോരെണ്ണം..
ഒന്നല്ല ആറെണ്ണം....

വിശ്വസിച്ചു...
യേശു തൻ മൊഴിയിൽ
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക

പകുത്തു നൽകി
തൻ ശരീരം നാടിനായി....

ദീപയ്ക്കും
ഇസ്മായിലിനും
ഓമനക്കും
പാപ്പച്ചനും
പിന്നെ സ്റ്റീഫനും
ഇടമാകുന്നു തലചായ്ക്കാൻ...
അന്തിയുറങ്ങാൻ....
തേടിയെത്തട്ടെ അനുഗ്രഹങ്ങൾ
ആ മഹാനുഭാവനെ....

&&&&&&&&&&&&&&&
കണ്ടുപഠിക്കട്ടെ കോമരങ്ങൾ..
മതം മാറ്റാനും
പേരുനോക്കി തരംതിരിക്കാനും
മിനക്കെടും കപടർ

പേരിനും നാളിനും മതത്തിനും ജാതിക്കും വര വയ്ക്കുന്നവർ...
കണ്ടുപഠിക്കട്ടെ, ഇതിനുമപ്പുറം
പണത്തിനുമപ്പുറം ലോകമുണ്ട്..
കാലമുണ്ട്, കാലാന്തരങ്ങളുണ്ട്..
നല്ലമനമുണ്ട്

സാഹോദര്യത്തിനും
പാലമൃതാം സ്നേഹത്തിനും
ഇനിയും വിളനിലങ്ങളുണ്ട്..

ജാതിമതവിദ്വേഷങ്ങൾക്കുമപ്പുറം...

കിനാവ്.

ഒത്ത്ചേരൽ

ഒത്തുചേരൽ

കലാപരിപാടികൾ കഴിയുമ്പോൾ
രാത്രി മൂന്നര

എല്ലാവരെം യത്രയാക്കി
ഉറങ്ങാനുള്ളവരെ റൂമിലാക്കി
നാളത്തെ ഒഴിച്ചു കൂടാനാവാത്ത പരിപാടികൾക്കായി
കിട്ടിയവണ്ടീൽ ചാടിക്കേറി...
...
ദശാബ്ദങ്ങളുടെ കഥകളൂണ്ട് ഞങ്ങൾ
ഒരു കുടപങ്കിട്ടവർക്ക് പറയാൻ

ഡ്രൈവറുടെ മീടുക്കോണ്ടാകും
ആദ്യം കലാലയ നഗരിയിലെത്തിയതു
ഞാനായിരുന്നു..
പിന്നെ പതിയെ പ്രമോദും, ഫ്രാൻസിസും
ബെജിയുമെത്തി.
ആറുമണിയോടെ പലരും
സ്ഥാനം പിടിച്ചു

അനീഷ്, അജയൻ, ഗണേഷ്, ജൈസൻ, രാജീവ്, ഷാജി, ഷാജു, ശ്രീവത്സൻ,ജെ.കെ., സിനി....
അങ്ങിനെ എല്ലാരും ഹാജർ.

ഔപചാരികയുടെ മുഖപടമില്ലാതെ
വെടിപറച്ചിലുകളുമായി
പരിപാടികൾ തുടങ്ങി.

കാടമുട്ട ആയിരുന്നു താരം, മെഗാഹിറ്റായി, എത്രകഴിച്ചു എന്നെനിക്കുതന്നെ അറിയില്ല, പുല്ലൻ പോലും നല്ല വെട്ടായിരുന്നു....
കൂട്ടിനു നല്ല ഉഗ്രൻ പോത്തു വരട്ടിയതും, കേമം നമ്മുടെ മച്ചാന്റെ മെനു....
വെള്ളമൂറുന്നു...ഷാജി കണ്ണും പൂട്ടിയാ അടിച്ചേ....

തമാശകളുടെ ചുക്കാൻ ബെജിയെന്ന വയസ്സനു തന്നെ. കാണാൻ ആളു വയസ്സനാണേലും, ആൾക്കിപ്പഴും മധുരപ്പതിനേഴാാ,,, ആ വർണ്ണനകൾ ഒന്നു കേൽക്കേണ്ടതാണു,..
ജൈസൻ ഇടയ്ക്കിടെ കേറി ഗോളുകൾ
അടിച്ചു കൊണ്ടെയിരുന്നു.....

കോഒർഡിനേറ്റർ എന്ന നിലയിൽ
മച്ചനും, അഡ്മിൻ എന്ന നിലയിൽ
പ്രമോദും എല്ലാത്തിനും മുൻപന്തിയിൽ തന്നെ......

വെടിപറച്ചിലും, പകുത്തെടുക്കലുമായി
സമയം പോയതറിഞ്ഞില്ല.
അടുത്ത ടേബിലിൾ എപ്പോഴോ കുപ്പികൾ ഒഴിയുകയും പുതിയവ സ്ഥാനം പീടിക്കുകയും ചെയ്തു കൊണ്ടിരുന്നു....

കമ്മ്യൂണിസ്റ്റ് ആശയക്കാർക്കായി
വോഡ്കയും, ലൈറ്റടിക്കാർക്കായി
ബിയറും  മാറിമറിഞ്ഞു കൊണ്ടിരുന്നു...

പള്ളിക്കാർക്കായി ജൈസൻ പ്രത്യേകം
കൊണ്ടുവന്നിരുന്നു വൈൻ, ഹോം  മെയ്ഡാണത്ര. ആൾക്കഹോളില്ല എന്നുപറഞ്ഞ് എന്നെയും നിർബന്ധിച്ചു നോക്കി.
എല്ലാരും കളർ കൂടിക്കുമ്പോൾ
ഞങ്ങൾ മൂന്നുപേരും
മോശ മാക്കിയില്ല
മിറിൻഡയിൽ
ആത്മനിർവൃതിയടഞ്ഞു, എല്ലാം വിഷമാണല്ലോ..

ചെയ്യാത്ത ദുശ്ശീലങ്ങൾ എന്തേലും  ബാക്കി    വേണ്ടെ, പാവം ഞാനും കൂട്ടുകാരും....

സലാഡും മുട്ടയുമെല്ലാം അപ്പോഴെക്കും
തീരാറായിരുന്നു

അടുത്തതു കലാലയം ഒരോർമ്മ...
കവിതാപാരായണം,
രചന, സവിധാനം,നിർമ്മാണം, ചായാഗ്രഹണം, എല്ലാം ഞാനെന്ന പാവം...
...എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു  കേട്ടൂകൊണ്ടിരുന്നു.

ഗിരിജ തിയേറ്ററിന്റെ കാര്യം പറഞ്ഞപ്പോൾ ആർത്തുവിളിച്ച് കൈയടിക്കാൻ ആരും
മടികാണിച്ചില്ല.
വരികളിളൂടെ എല്ലാവരും ഓർമ്മകളുടെ
ചക്കരമാന്തോട്ടം ചുറ്റിനടന്നു കണ്ടു.

നമ്മളിൽ നിന്നു മാലാഖത്തേരിലേറിപ്പോയ
ഷമാശശികുമാർ,
അവർക്കുള്ള ആദരാഞ്ജലിഅർപ്പിച്ചു കൊണ്ടാണു തുടങ്ങിയതു.

കവിതാ രചനക്കും, ഗ്രൂപ് കോ ഓർഡിനേഷൻ ആക്റ്റിവിറ്റിക്കും
പുരസ്ക്കാരം
കവിക്ക്. പാവം
കിരീടമേറ്റുവാങ്ങി.

ബാബു എന്ന കലാകാരന്റെ
മികവിൽ, നേരത്തെ തന്നെ പരിപാടിക്കുള്ള ലോഗോ ഡിസൈൻ ചെയ്തിരുന്നു.
കാപീഡിയം എന്ന നാമദേയത്തിൽ.

ഒരു പേമാരിയിൽ ആ മരമൊന്നിളകിപ്പോയി, ഇളം കാറ്റും തഴുകലുമേറ്റു വീണ്ടും പച്ചപിടിച്ചു വരുന്നു. അതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ല. നമോവാകം

പിന്നെ പതിയെ ഭക്ഷണത്തിലേക്കു
തിരിഞ്ഞു

റൈസും, ചപ്പാത്തിയും, വെള്ളപ്പവും....
സത്യം പറയാലോ സാംസ്കാരിക നഗരിയിൽ നിന്നു ആദ്യമായിട്ടാ ഇത്രസ്വാദിഷ്ടമായ വിഭവങ്ങൾ

നന്ദി മച്ചാ നന്ദി.....

ജെകെയും സിനിയും പിള്ളേരും
കൂടെ മണിപത്തായപ്പോൾ
ഇറങ്ങി, ബാഗ്ലൂർക്ക്, ട്രയ്നിൽ.....

പുറത്തു തീപിടിച്ചപോലെ പുക കണ്ടു പോയിനോക്കിയപ്പോ, ദാ കിടക്കുന്നു
ഷാജുവിന്റെ ചുണ്ടിൽ തീ....

പിന്നെയും പിടിച്ചുനിൽക്കാൻ ഞങ്ങൾക്കാകുമായിരുന്നില്ല...
ക്ഷമനശിച്ചു.....

പെയ്തൊഴിഞ്ഞുപോയ
വർഷങ്ങൾക്കു ശേഷം, വീണ്ടും കലാലയമുറ്റത്തേക്കു
ഒന്നിച്ചു ഒരു മാലയിലെ മുത്തുകളായ്
കോർത്തിണക്കി അച്ചടക്കത്തിൽ.....

മൊബീലിയൊയും, എസ്.എക്സ് 4 ഉം
ഡിസൈറും പതുക്കെ ഒന്നുരുണ്ടു
....ചേറൂർ വഴി, വിമല കോളേജ് , പള്ളിമുക്കു....

ഓർമ്മകൾ താളം പീടിച്ചോടിത്തുടങ്ങി.
അവസാനം കോളേജ് ഹോസ്റ്റൽ വഴി അകത്തേക്കു

ഓ സമയം   അതു... മറന്നു
രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു..

വിപ്ലാഭിവാദനങ്ങളോടെ ഹോസ്റ്റലിനു
മുൻപിൽ പടുകൂറ്റൻ രക്ത നക്ഷത്രം..
......തോറ്റിട്ടില്ല തോറ്റിട്ടില്ല....
......വയലാറിലെ  വാരികുന്തം
.....വയനാട്ടിലെ അമ്പും വില്ലും...

ഓർമ്മകൾ പതിയെ പടികടന്നു പുറത്തെക്കു

പിടിച്ചുവയ്ച്ചില്ല, പിടിച്ചാലും കിട്ടില്ല

കയരൂറിവിട്ടു, മേഞ്ഞു വരട്ടെ യഥേഷ്ടം
ഓർമ്മകളിലെങ്കിലും എല്ലാം സ്വയത്തമാക്കട്ടെ.....

കട്ട് ചെയ്ത ക്ലാസുകൾ,
സമരങ്ങൾ
സംഘട്ടനങ്ങൾ   എന്ന
ചെറു അടിപിടികൾ
കുഞ്ഞു റാഗിങ്ങുകൾ, ടൂറുകൾ
കോപ്പിയടികൾ, ചെറു ചെറു പാരകൾ,
പ്രണയങ്ങൾ, ലൈബ്രററികൾ....

മനസ്സുകൾ....
അനന്ത വിഹാഹിസ്സിലേക്കു....
ആരും തടുത്തില്ല,
അല്ലലില്ലാതെ
അലട്ടലില്ലാതെ, കാറ്റിലെ അപ്പൂപ്പൻ താടിപോൽ,
വെള്ളത്തിലെ പൊങ്ങുതടിപോലെ...ഒഴുകി..ഒഴുകി..

മെസ്സിനടുത്തൂടെ കെമിക്കൽ ബ്ലോക്കിലേക്കു കടക്കുമ്പോൾ
സാഹസിക പ്രിയനായ ജൈസൺ
കാടു കടന്നു   ഗ്രൗണ്ട് വഴി  പോകാമെന്നു ,
അവസാനം  നിർബന്ധത്തിനു വഴങ്ങി
  കെമിക്കൽ ബ്ലോക്കിലേക്കു അവനും ഞങ്ങളൂം
അവനു കുരുപോട്ടി
കൂട്ടം കൂടാതെ മാറി നടുറോഡിൽ
പുകച്ചുകോണ്ട് ഒറ്റയിരുപ്പു...
കുത്തിയിരുപ്പ് സമരം, അനീഷുപറയുമ്പ്പോലെ കാലം ആരിലും ഒരു മാറ്റവും വരുത്തിയില്ല...

കാര്യം ഗണേഷനു മാത്രെ പിടികിട്ടിയുള്ളൂ...

കൊഴിഞ്ഞുപോയ വസന്തങ്ങളെ ഓർത്തു,   കെമിക്കൽ ബ്ലോക്  പോർട്ടിക്കൊയിൽ
കഥകൾ പറഞ്ഞിരിക്കാറുള്ള അതെ
സ്ഥലം, ഫോട്ടോ സെസ്സനുകൾ
തൊട്ടുനോക്കിയും
തടവിനോക്കിയും
കുനിഞ്ഞുനോക്കിയും
മതിവന്നില്ല.....

ഓർമ്മകളോടികളിക്കുവാനെത്തുന്ന
........കോളേജ് മുറ്റം.

പതിയെ സ്റ്റേഡിയത്തിന്റെ കോൺക്രീറ്റ് പടവുകളിലേക്കു...

കാലമെത്ര കടന്നുപോയി
ഒരു മാറ്റവുമില്ല, അതുപോലെ തന്നെ

അന്നത്തെ ഹിറ്റ്, ഹിന്ദി വരികളാണു മനസ്സിൽ
പാപ്പാ കഹ്ത്തെഹെം ബഡാ നാമു
കരേഗാാ, ബേട്ടാ ഹമാരാ ഐസാ കാമു
കരേഗാാ....മഗർ ഹെ ത്തോ,...കോയ്....

പിന്നെ പുനസൃഷ്ടികളായിരുന്നു
പഴയ ക്ലാസുമൂറികളുടെ
വീര സാഹസിക കഥകൾ.. കമ്മന്റുകൾ
ഈമഞ്ഞുകാലങ്ങളത്രയും മനസ്സിൽ
സൂക്ഷിച്ചിരുന്ന രഹസ്യങ്ങൾ
എല്ലാം കെട്ടഴിച്ച് വിട്ടൂ...
മലവെള്ളപ്പാച്ചിലിൽ ....ഞങ്ങൾ....

അനീഷു, ഷജു ഐ.കെ., കോഴി
ഡേവിസ്,    പുല്ലനെന്ന  രാജീവൻ
സന്യാസിനി എന്ന പാട്ട് രണ്ടാമതു പാടി
അനശ്വരനായ അജയൻ, ബക്കറ്റുമായി ഓടുന്ന പ്രമോദ്, പിന്നെ ഗ്ഗണേഷും, ജൈസനും, പിന്നെയീ ഞാനും.....

കഥകൾ പോടിപ്പും തൊങ്ങലും വച്ച്.....

പീച്ചിയിൽ ടൂർ പോയി സീൻ പിടിച്ച കഥ

മണ്ണുത്തിയും, ഹോസ്റ്റൽ വർഡനും അടങ്ങിയ പട്ടാളമെന്ന ജോബിയുടെ
അസ്സൽ പട്ടാളക്കഥകൾ,
യതാർഥ  കഥയിലെ നഷ്ട സ്വർഗ്ഗങ്ങൾ ഓർത്ത് വിലപിക്കുന്ന ബെജിയും, പാവം അജയനും,
എല്ലാം കൈവിട്ടുപോയില്ലെ
കൈയ്യിൽ കിട്ടിയെ കിളിയെ വിട്ടും കളഞ്ഞു..
ദീർഘനിശ്വാസങ്ങൾ....

ഒരു മണിക്കൂറിലേറെ അവിടെയിരുന്നു.
അയവിറക്കി.... മതിയായില്ലെങ്കിലും
പതുക്കെ എഴുന്നെറ്റു നടന്നു

ഇപ്പോ മനസ്സിൽ
തുംസെ മിൽനെകീ തൊ മർന്നാ ഹൈ
പ്യാർ കാ യെ രാധാ ഹെ......

ജോസേട്ടന്റെ ക്യാന്റീനിലേക്ക്..
ക്യന്റീനിനു പകരം ഡിപാർ ട്മെന്റ് ഓഫീസ്, ക്യാന്റീനിനു സ്ഥലം മാറ്റം
കെമിക്കൽ ബ്ലോക്കിനടുത്തേക്കു.....

പതിയെ മിൽമാബൂത്തിനരികിലേക്കു
താങ്ങാനായില്ല, അപ്പടി പൊളിച്ച് മാറ്റിയിരിക്കുന്നു....ഓർമ്മകളിലെ ബ്രൂകോഫി, ചെറിയ ചിലവു ചെയ്യിക്കൽ പരിപാടികൾ
ഞങ്ങൾ.....

മെയിൻ ഓഫീസ് അങ്കണത്തിലേക്ക്....

അവിടെ സ്റ്റെപ്പിലിരുന്നു
ഒരു ഭരണിപ്പാട്ട്....

യൂണിയൻ ഓഫീസ്,
അതെ വാതിലുകൾ, ചുമർ,
അതെ നോട്ടിസ് ബോർഡ്, ആശ്വാസമായി.
ഓർമ്മകൾ വീണ്ടും തട്ടിൻ പുറത്തേക്കു

പ്രിൻസിപ്പൽ ഓഫീസ് സ്റ്റെയർകേസ്
ചുമ്മാ ഒന്നൂടെ ഇരുന്നു നോക്കി
ഇല്ല ഒരു മാറ്റവും കാലം ബരുത്തിയിട്ടില്ല

അതാ വരുന്നു തരുണീമണികൾ....
സിവിൽ, ഇലക്ട്രിക്കൽ ജൂനിയർ
ബാച്ചിലെ പിള്ളേരാ,   പുറം തിരിഞ്ഞു  നടന്നു പോകുകയാണു...
എന്തൊരു......

ഓർമ്മകളിളൂടെ...
ആരോ തിരക്കുകൂട്ടിയപ്പോഴാണു
മനസ്സിലായതു എല്ലാം നഷ്ടായീന്നു..
പാവം, കാലം.

പിന്നെ നിത്യസ്മാരകമായ പുളിമരച്ചോടുവഴി പോസ്റ്റോഫിസിലേക്കു

ഇപ്പോ മണി രണ്ടായി....പുലരാൻ
ഇനി അധികമില്ല..,..

എന്നാലും എങിനെ നോക്കാതിരിക്കും...
വിമലാകോളെജ് വിട്ട് പോകുന്ന തരുണിമണികളെ
പത്ത് മിനിട്ട് അതിനും കിട്ടി..

......സ്വപ്നങ്ങൾ .....സ്വപ്നങ്ങളെ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലോ.....

കാലം മാറി, ഏമാന്മരെ കാണാനെയില്ല.

കോളേജിനെ വലംവച്ച് നടന്നു നീങ്ങി
മുന്നോട്ട്, പ്രധാന പാത വഴി ഹോസ്റ്റലിലേക്കു.....

കാറുകൾ ഹോസ്റ്റൽ കടന്നു ജയിൽ
കോമ്പൗണ്ട് ഓരം ചേർന്നു
പതുക്കെ നീങ്ങി...

...  അകത്തു  കള്ളന്മാരെ കാണാനില്ല ...
എന്നാലും പതിവു തെറ്റിച്ചില്ല....
ഉച്ചത്തിലുള്ള അഭിവാദന തെറിവിളികൾ.....

പാവം കള്ളന്മാർ അവരറിയുന്നില്ല അവർക്ക് നഷ്ടപ്പെടുന്നതെന്തെന്നു..
ഞങ്ങളോട് പൊറുക്കേണമേ....

വിയ്യൂർ വഴി പോകുമ്പോൾ
എത്തിനോക്കി,
    രാത്രി വൈകി  ബ്രഡും ഓമ്ലെറ്റും കഴിച്ചിരുന്ന കട  അവിടെയില്ല, പകരം..
വൻ സമുച്ചയങ്ങൾ
വ്യാപാരസമുച്ചയങ്ങൾ, കോൺക്രീറ്റുവനങ്ങൾ
നെൻചിലെ പിടച്ചിൽ ആരറിയാൻ....

ഗിരിജാതിയേറ്റർ ഇരുന്നിടത്തു
.....വയ്യ പറയാൻ
എല്ലാം പൊളിച്ചു മാറ്റപ്പെട്ടു..
കാലത്തിന്റെ കുത്തൊഴുക്കിനെ
അതിജീവിക്കാനായില്ല, അവൾക്ക്.

എത്ര വസന്തങ്ങൾ പൂത്തുലഞ്ഞതാണു
എത്ര കിനാവുകൾ പെയ്തൊഴിഞ്ഞതാണു..
പാവം കുഞ്ഞുങ്ങൾ..

സഹിക്കാനായില്ല
ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞൂ, നിസ്സഹായർ ഞങ്ങൾ...

എല്ലാം ഇന്നലെ കഴിഞ്ഞുപോയപോലെ
സ്ങ്കടങ്ങളും, ഒത്തുചേരലിന്റെ
ആമോദവും, ഉന്മാദവവും
പങ്കുവയ്ച്ചു ഞങ്ങൾ പിരിഞ്ഞു...

ദൈവനിശ്ചയമുണ്ടേൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ

.....ഹമേ തുംസെ പ്യാർ കിത്ത്നാ യെ
ഹം നഹീ ജാന് ധീ...മഗർ....

ഞങ്ങളുടെ പ്രിയ കലാലയമെ...
ഇനിയും വരും ഞങ്ങൾ
ആമോദോന്മത്തരായി
ഞങ്ങളിൽ അവസാനശേഷിപ്പുവരെ...
അൾഷിമേർസ് ഞങ്ങളിൽ
അസ്തിവാരമിടും വരെ..

കാലത്തിനു മതിൽ കെട്ടാനാവില്ല തന്നെ,
ഞങ്ങൾക്കു മുൻപിൽ.
അത്രമേൽ സ്നേഹിച്ചിടുന്നു
നിന്നെ
ഞങ്ങൾ തമ്മിൽ തമ്മിലും....

മഴ   തിമർത്തു പെയ്തുണങ്ങും മുൻപ്
നനുനനുത്ത ഓർമ്മകളുമായി ഞങ്ങൾ
വരും....കാത്തിരിക്കില്ലേ...

കിനാവ്..